പെരുംബടവം ശ്രീധരന്ടെ " ഒരു സങ്കീര്‍ത്തനം പോലെ " ഒരു ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു...
മനസ്സ് ആകെ നീറിപുകയുന്നു, ആകെ മനസ്സ് കലങി മറിയുന്നു.ദസ്ത്യെവിസ്കി എന്നെ ഒരെ സമയം അത്ഭുതപെടുത്തുകയും,നൊംബരപ്പെടുത്തുകയും ചെയ്യുന്നു.അദ്ദേഹത്തിന്ടെ മാനസികാവസ്ത ഇപ്പോളും എന്നിലുന്ട്.അതെന്നെ ഒരുപാട് അസൊസ്തനാക്കുന്നു.പ്രശ്സ്ത്തിയുടെ കൊടുമുടിയില്‍ നില്ക്കുംബോളും,ജീവിതതിന്ടെ പരാജയത്തിന്ടേയും,ആത്മനിന്ദയുടേയും,അപകര്ഷതാബോദത്തിന്ടേയും കയ്പുനീരുമായി ജീവിതം തള്ളിനീക്കുന്ന തന്നേക്കാള്‍ ഇരട്ടി പ്രായംവരുന്ന അദ്ദേഹത്തില്‍ എന്തു ഗുണമാണ് അന്നയെ ആകര്‍ഷിച്ചത്.ഒരു ഘട്ടത്തില്‍ അവള്‍തന്നെ ആലോജിക്കുന്നുന്ട് അദ്ദേഹത്തിന്ടെ ജീവിതത്തിലൂടെ കടന്നു പോയ മൂന്ന് സ്ത്രീകളും അദ്ദേഹത്തില്‍ എന്ത് ഗുണമാണ് കണ്ടിരുന്നതെന്ന്,ഒരിക്കലും അതു അദ്ദേഹത്തിന്ടെ ശ്രിഷ്ടികള്‍ കണ്ടിട്ടല്ല, കാരണം അവരാരും അതു വായിച്ചിരുന്നില്ല.അന്നയെ ആകര്‍ഷിച്ചതു അവളുടെ അച്ചന് പറഞപോലെ ഹൃദയത്തിന്മേല് ദൈവത്തിന്ടെ കൈയ്യൊപ്പുള്ളവന് എന്ന തിരിച്ചറിവുതന്നെയാണ്.
ചൂതുകളിയുടെ ആവേശവും അപ്പൊളത്തെ മാനസികാവസ്തയും ഒരു കണ്ണാടി പോലെ മനസില്‍ വരുന്നത് പെരുംബടവത്തിന്ടെ ഉത്കൃഷ്ടമായ രജനാപാടവം കാണിച്ചുതരുന്നു.ഞാന്‍ ഒന്നുമല്ല ജീവിതത്തില്‍ പരാജയപെട്ടവനാണ്, എല്ലാവരാലും നിന്ദിക്കപ്പെട്ടവനാണെന്നു പറയുംബ്ബോളും, ഈ കൃതി നാളെ ലോകസാഹിത്യത്തിലെ നാഴികകല്ലാകും എന്നുപറയുംബോള്‍ ദസ്തേവിസ്കിയുടെ ആ ആത്മവിശ്വാസം എന്നെ അംബരപെടുത്തുന്നു. എഴുത്തുകാരനു പറ്റിയ കയ്പിഴയാണോ അതൊ ദസ്തേവിസ്കിയുടെ നിഗൂടമായ ചിന്താഗതികളാണോ പെരുംബടം വരച്ചു കാട്ടാന്‍ ശ്രമിക്കുന്നതു.
എന്തായാലും ഈ ബുക്ക് പബ്ലിഷ്ചെയ്ത് പതിനൊന്ന് വര്‍ഷത്തിനു ശേഷമണ് ഞാന്‍ വായിക്കുന്നത്,എന്തായാലും പെരുംബട്വത്തിനെന്ടെ പ്രണാമം.ഈ ബുക്ക് എനിക്കുസമ്മാനിച്ച എന്ടെ പ്രിയ സുഹൃത്ത് ജിബിക്കും എന്ടെ ഹ്രിദയം നിറഞ നന്ദി..........
ദീപു.....
ഈ ചെറിയ ജീവിതത്തില്‍ പല തരത്തിലുള്ള അനുഭവങളിലൂടെയും നമ്മള് കടന്നു പോകാറുണ്ട്,ഈ അനുഭവങള് നമ്മുടെ ജീവിതത്തെ വല്ലാതെ സ്വാതീനിക്കാറുണ്ട്, പ്രത്യേഗിച്ചും കൗമാരത്തിലെ അനുഭവങള്.ഇവ നമ്മുടെ സ്വഭാവത്തെ കൂടെ മാറ്റിമറിക്കാം. ഇവിടെ ഈ ബ്ലോഗില്‍ എന്നെ സ്വാതീനിച്ച ചില സംഭവങളും,പലപ്പോളായി ഞാന്‍ കുത്തികുറിച്ച എന്ടെ ചില കവിതകളും(കവിതയെന്നു ഞാന്‍ വിളിക്കുന്നതാണ്)ഞാന്‍ കുറിക്കുന്നു
Popular Posts
-
എന്ടെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ് ഞാന്‍ ഹോട്ടല്‍ മാനേജ്മെന്ടില് ചെറിയൊരു കോഴ്സ് കഴിഞു , എന്തോ ദൈവഭാഗ്യത്താല്‍ ഇന്ത്യയിലെ തന്നെ എറ്റവും വ...
-
പെരുംബടവം ശ്രീധരന്ടെ " ഒരു സങ്കീര്‍ത്തനം പോലെ " ഒരു ദിവസം കൊണ്ട് വായിച്ചു തീര്‍ത്തു... മനസ്സ് ആകെ നീറിപുകയുന്നു, ആകെ മനസ്സ് കലങി...
-
പാതിവഴിയില്‍ നഷ്ടമായി പോയ ഒരു സൗഹൃദത്തിനായ്ഹൃദയത്തില്‍ തടവിലാക്കേണ്ടിവന്ന ഒരു പ്രണയത്തിനായ്എന്നില്‍ നിന്നും അകന്നു പോയ എന്ടെ പ്രിയ സുഹ്രുത...
-
ജന്മാന്തരങളുടെ വിരഹത്തില്‍ തീര്‍ത്തൊരെന്‍ ഓര്‍മ്മകള്‍ തങിനില്ക്കുന്നിതാ അത്ഭുതമാം ഈ ലോക സന്നിധിയില്‍ കാണാന്‍ മറന്നതും,ഓര്‍ക്കാന്‍ മറന്ന...
-
ഞാന്‍ ഒരു കഥ പറയാം , കുറച്ചു വര് ഷങള് ക്കുമുംബ് ഒരു സെമിനാറില്‍ വച്ചു എന്റെ ഡയരക്ടര്‍ പരഞത് തന്നതാണ് ഇഈ കഥ . ചെറിയ ചെറ...
-
അങനെ ആറു വര്‍ഷത്തെ തീവ്രമായ പ്രണയത്തിനൊടുവില്‍ ഞാന്‍ വിവാഹിതനായി..... വധു... ഗീതു R നായര്‍ ഇപ്പോഴും വിശ്വസിക്ക...
-
കുറെ നാളായി എഴുത്തും കുത്തും ഒന്നും വെണ്ടാ എന്നു കരുതിയിരിക്കുവായിരുന്നു.... എന്ടെ ആത്മസങ്കര്ഷണങളാണെന്നും എന്ടെ രചനകളിലുള്ളത്... പ്രിയ...
-
ജീവിതത്തിൽ ഇന്നോളം ഒരു മതത്തേയും ഞാൻ നിന്ദിച്ചിട്ടില്ല കാരണം എല്ലാ മതത്തിലും ഞാൻ ദൈവത്തെ കാണുന്നു, ഓരോ മതവും ദൈവത്തിലെക്കെത്തുന്ന ഓരോ വ...
-
" മതം സിരകളെ ചൂട് പിടിപ്പിക്കുന്നു ആ ചൂടിനു ഒരു രാജ്യത്തെ മുഴുവന്‍ ദഹിപ്പിക്കാനുള്ള ഉഗ്രശേഷിയുണ്ടെന്നറിയുക..." നമ്മുടെ രാജ്യത്തി...
-
മലയാളത്തെ സ്നേഹിക്കുന്ന ഈ തലമുറയ്ക്കായി ...... അറ്റുപൊകുന്ന കണ്ണികളെ കൂട്ടിയോജിപ്പിക്കാന്‍ ..... ജീര്‍ണ്ണം ബാതിച്ച ആധുനികസംസ്കാരത്തെ തിരിച...
Saturday, March 17, 2012
Saturday, March 3, 2012
സ്വപ്നം
ജന്മാന്തരങളുടെ വിരഹത്തില്‍ തീര്‍ത്തൊരെന്‍
ഓര്‍മ്മകള്‍ തങിനില്ക്കുന്നിതാ
അത്ഭുതമാം ഈ ലോക സന്നിധിയില്‍
കാണാന്‍ മറന്നതും,ഓര്‍ക്കാന്‍ മറന്നതും
കേള്‍ക്കാന്‍ മറന്നതുമായെന് കനവുകള്‍
ജന്മാന്തരങള്ക്കുമപ്പുറം
ഇരുളില്‍ നിന്നെന്നില്‍ നിറയുംബോള്‍
ആ ഗന്ധവിസ്മയം എന്നുള്ളില്‍
നിറക്കുന്ന സൗരഭ്യം-
ഒരു ചാന്ദ്രമാസത്തില്‍ ഞാന്‍ കണ്ട-
കിനാവിന് ബാക്കിപത്രം തന്നെയോ.
ആത്മാവിന്ടെ ദുഖം (അനുഭവ കുറിപ്പ്)
എന്ടെ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ് ഞാന്‍ ഹോട്ടല്‍ മാനേജ്മെന്ടില് ചെറിയൊരു കോഴ്സ് കഴിഞു,എന്തോ ദൈവഭാഗ്യത്താല്‍ ഇന്ത്യയിലെ തന്നെ എറ്റവും വലിയ ഹോട്ടല്‍ ശ്രിംകലയില് ട്രയ്നിങും പൂര്‍ത്തിയാക്കി,അവരുടെ തന്നെ മറ്റൊരു ഹോട്ടലില്‍ ജോലിചെയ്യുന്ന കാലം
ഈ കാലഘട്ടതില്‍ വളരെ സംഖര്ഷബരിതവും,സന്തോഷപരിതവും,ആക്കാംഷാഭരിതവുമായ ഒരു പാട് സംഭവങല്‍ ഉണ്ടായിട്ടുണ്ട്,അവയെല്ലാം വിശതമായി പിന്നീടെഴുതാം
ആയിടെ എന്ടെ മനസിനെ ഒരുപാട് നൊമ്പരമുണ്ടാക്കിയരണ്ട് സംഭവങള്‍ ഞാനിന്നെഴുതാം,എന്ടെ ജീവിതത്തെ തന്നെ ഒരുപാട് ഈ സംഭവങള്‍ സ്വാധീനിച്ചിട്ടുണ്ട്.
ഏകദേശം ഒരു വര്‍ഷമായി വീട്ടില്‍ നിന്നു മാറിതാമസിക്കുന്നുണ്ടെങ്കിലും വീട്ടിലുള്ളവരെ പിരിഞു താമസിക്കുന്നതിലുള്ള വിഷമം അല്‍പ്പം പോലും കുറഞിരുന്നില്ല.അച്ചന്ടേയും അമ്മയുടേയും,സഹോദരിമാരുടേയും മുഖവും,എന്ടെ വീടും ഓര്ത്തുകൊണ്ടാണു ഓരോദിവസവും എണീക്കുന്നതുതന്നെ. ഓരൊ തവണ ലീവ് കഴിഞു തിരികെയെത്തുംബൊളേക്കും അദുത്ത ലീവിനെ കുറിച്ചാലോജിച്ചു നടക്കും.
വീട്ടിലെ ഒറ്റപുത്രനായതിനാല് ഒരു പണിയും ഞാന്‍ എടുക്കില്ലെന്നു മാത്രവുമല്ല,എന്ടെ കാര്യങള്ക്കുവരെ ഞാന്‍ വീട്ടിലുള്ളവരെ ബ്ബുദ്ദിമുട്ടിക്കും അതാണു പതിവ്.എന്നാല്‍ ജോലിക്കു കേറിയ അന്നു മുതല്‍ ശരീരം നന്നായി അനങിയുള്ള പണി,ദിവസവും ഉറങാന്‍ കിടക്കുംബോള്‍ ശരീരം മുഴുവന്‍ വേദനയ്യാണ്.അങനെ ജോലിഭാരവും,വീട്ടിലെ ഓര്‍മകളും ക്കൊണ്ട് പലപ്പോളും ജോലി ഉപേക്ഷിച്ചു പോകാന്‍ തുടങിയിട്ടുണ്ട്.എന്നാല്‍ എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലെന്നും,ഞങള്‍ മക്കള്‍ക്കു വേണ്ടി ഒരു ജന്മം മുഴുവന്‍ കഷ്ട്ടപ്പെടുന്ന അചചനെയും അമ്മയേയും കുറിച്ചാലോജിക്കുംബൊള് യാന്തികമായങനെ ഓരൊ ദിവസവും നീങിക്കൊണ്ടിരുന്നു.
ബാംഗ്ലൂരിലെ എം.ജി.റോഡിലുള്ള ജോലിസ്തലത്തുനിന്നും താമസിക്കാന്‍ വീടുതന്നത് വളരെ പ്രശസ്തര്‍ താമസിക്കുന്ന ഇന്ദിരാനഗറിലെ ഒരു വി.ഐ.പി. കോളണിയിലാണ്,ഇവിടെ നിന്നും ജോലിസ്തലത്തേക്ക് ഒരു അഞുകിലോമീറ്റര് ഉണ്ടാവണം. ഞങല് അഞുപേരാണ് ആ ഒറ്റമുറിയില്‍ താമസിച്ചിരുന്നത്,എന്ടെ ജീവിതത്തിലെ വലിയ ഒരു സംഭാദ്യമാണ് എണ്ടെ ഈ 5 സുഹ്രുത്തുക്കള്‍.ഞങളുടെ ശംബളം അന്നു 3500/- രൂപയാണ്,അതില്‍ ഏതാണ്ട് മുക്കാല്ബ്ഭാഗവും വീട്ടിലേക്കയക്കും,ദിവസം 8 രൂപ യാത്രക്കും (3 രൂപ ബസിനും രാത്രി കാള്സെന്റ്റ്റര് വാനുകള്‍ക്കു കയ് കാണിച്ചുമാണു വരാറ് അവര്‍ക്ക് 5 രൂപ കൊടുക്കണം)ജോലിയില്ലാത്ത സമയത്തു ഭക്ഷണം കഴിക്കണം ഇതായിരുന്നു മാസം ചിലവ്.പിന്നെ ദിവസവും വീട്ടിലേക്കു ഫോണ്‍ വിളി,ദിവസവും വിളിചിലേല് ഒരു സമാദാനവും ഉണ്ടാകില്ല (ഈ സ്വോവം ഇപ്പോളും മാറിയിട്ടില്ല).
അങനെയിരിക്കെ ഒരു ദിവസം മാസാവസനമാണ്,മോര്‍ണിങ് ഡ്യുട്ടി കഴിഞു വീട്ടിലെത്തി,എല്ലവര്‍ക്കും ഈവനിങ് ഡ്യൂട്ടിയാണ്,കയ്യിലാണെങ്കില്‍ ആകെ 20 രൂപയും കുറച്ചു ചില്ലറയും മാത്രം,ഇനിയും മൂനാലുദിവസം കഴിയണം സാലറി വരാന്‍,എട്ടുമണിക്കെ ഉറങാന്‍ കിടന്നു,നേരത്തെ കിടന്നാല്‍ വിശക്കില്ലല്ലൊ(ഏണ്ടെ കന്ടുപിടുത്തം).അടുത്ത ദിവസം 3 മണിക്കാണു ജോലി,നേരത്തേയുരങിയതിനാല് അടുത്ത ദിവസം നേരത്തെ എണീറ്റു,സമയം പോകുന്നില്ല,വിശന്നിട്ടാണേല്‍ വയ്യ,സമയം നോക്കി വീണ്ടും കണ്ണടച്ചുകിടന്നു,ഒരു 11.30 ആയപ്പോള്‍ പതുക്കെ എണീറ്റ് കുളിച്ചു റെഡിയായി ജോലിക്കിറങി,12 മണിക്കു അവിടെ കഫറ്റീരിയ തുറക്കും അതാണ് ലക്ഷ്യം.
പതിവുപോലെ ഓരോന്നു അലോജിച്ചുനടന്നു ബസ്റ്റോപ്പിലെത്തിയതരിഞില്ല,10 മിനിറ്റായട്ടും ബസ് വരുന്നില്ല,പതുക്കെ അവിടിരുന്നു അതിഅകം ആളുകള്‍ ഇല്ല,അപ്പോളാണ് ഞാന്‍ ഓരാളെ ശ്രദ്ദിച്ചതു, ,ഒരു 45നും-50നും ഇടയില്‍ പ്രായം കാണും,നല്ലപോലെ കുളിച്കൊരുങിയിട്ടുന്ണ്ട് നല്ല മാന്യ മായ വേഷം അയാള്‍ എന്നെത്തന്നെ നോക്കിനില്ക്കുന്നു,കണ്ടപ്പൊളേ മനസ്സിലായി മലയാളിയാണ്,പതുക്കെ അയ്യാള് എണ്ടെ അടുത്തുവന്നു സംസാരിക്കന്‍ തുടങി,എവിടെ ജോലി ചെയ്യുന്നു,നടെവിടെ ,ഇവിടെ എത്രകാലമായി എന്നിങനെ പലതും ചോദിച്ചു.നല്ലസംസാരം വളരെ സ്നേഹത്തോടെ മോനെ എന്നു വിളിച്ചാസംസാരിക്കുന്നെ,എനിക്കു എണ്ടെ അച്ചനെ ഓര്‍മ്മ വന്നു.എണ്ടെ എക്കാലതേയും ഏറ്റവും നല്ല സുഹ്രുത്തും വഴികാട്ടിയുമാണ് എണ്ടെ അച്ചന്.
ഞാനും വളരെ സൗഹ്രുദത്തൊടെ സംസാരിച്ചിരിക്കെ പെട്ടന്നയ്യാള് ചോദിച്ചു,മോണ്ടെ കയ്യി പൈസയുണ്ടെങ്കില്‍ കുറച്ചു തരാമോ,വിശന്നിട്ട് വയ്യ,ഭക്ഷണം കഴിക്കാനണ് എന്നു,ഞാന്‍ ഞെട്ടിപോയി,എനിക്കാകെ ദേഷ്യം വന്നു,നല്ല ആരോഗ്യമുണ്ടല്ലൊ വല്ല ജോലി ചെയ്തു കൂടെ ഞാനാണെങ്കില്‍ ഇന്നലെ രത്രി പയ്സയില്ലത്തതിന്നാല് ഒന്നും കഴിക്കാതിരിക്കുവ എന്നിങനെ മനസില്‍ കരുതി കുറച്ചു ദെഷ്യത്തോടെ തന്നെ പരഞു,എന്ടെ കയ്യില്‍ ആകെ ബസിനുള്ള പൈസയെ ഉള്ളു.ഞ്ഞാനല്ലാറ്റ്തെ ഇയ്യാളോട് സംസാരിക്കാന്‍ പൊകുമോ എന്ന് മനസില്‍ പറഞു ഒന്നും മിണ്ടാതെ ഞാന്‍ തിരിഞിരുന്നു.
അയ്യാളാകട്ടെ എന്നോട് കുരച്ചു കൂടെ അടുത്തിരുന്നു,പതുക്കെ ചുറ്റും നോക്കി പതുക്കെ താഴോട്ട് കുനിഞു പോളിഷ് ചെയ്തു മിനുക്കിയ എന്റെ ഷൂവില്‍ പിടിച്ചു പറഞു "ദയവു ചെയ്തു സഹായിക്കണം".എനിക്ക് ഒരു വെള്ളിടികിട്ടിയ പോലെ തോന്നി,കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ. ഞാന്‍ ചടിയെണീറ്റ് അയ്യാളെ നോക്കി,ആളുടെ കണ്ണു നിറഞിട്ടുണ്ടായിരുന്നു.നെഞ്ചില്‍ ഒരു കല്ലെടുത്തു വച്ച പോലെ എനിക്കനങാന് കഴിയുന്നില്ല.എന്ടെ ആസമയതെ വികാരം എന്തായിരുന്നുവെന്നു എനിക്കറിയില്ല.ഞന്‍ നിന്നു വിറക്കുകയാണ് ദേഷ്യത്തില്‍ ഞാന്‍ ചോദിച്ചു എന്തു പണിയാണ് നിങള്‍ കാണിച്ച്ത്,സംസാരം പകുതിയെ പുറത്തുവരുന്നുള്ളൂ.ഞന്‍ പേഴ്സ് തുറന്നു കയ്യില്‍ കിട്ടിയ 20 രൂപ അയ്യാള്‍ക്കു നേര്‍ക്കു നീട്ടി.എന്തു കൊണ്ടാണെന്നരിയില്ല പെട്ടന്നു പറഞു എനിക്കു വേണ്ട,മോന് എന്നോട് ക്ഷമിക്കണം.കണ്ണുകള്‍ നിറഞൊഴുകുന്നുണ്ടായിരുന്നു.എനിക്കു വല്ലാത്ത സങ്കടം വന്നു,എനിക്കെണ്ടെ അച്ചനെ ഓര്‍മ്മ വന്നു,പൈസ അയാളുടെ പോക്കറ്റില്‍ തിരുകി ഞാന്‍ അടുത്ത ബസില്‍ ഓടിക്കയറി. ബസില്‍ കയറി ഞാന്‍ ഒന്നു കൂടെ നോക്കി അയ്യാള് കൈകള്‍ കൂപ്പി എന്നെത്തന്നെ നോക്കിനില്ക്കുന്നു
ഈ സംഭവം മായ്യാത്ത നൊംബരമായി ഇന്നും എന്ടെ മനസിലുന്ട്. അച്ചന്റെ പ്രായമുള്ള അദ്ദേഹതെ കൊണ്ട് കാലുപിടിപ്പിച്ചതിലുള്ള പശ്ചാത്താപം ചിലപ്പോളെങ്കിലും എന്ടെ മനസിനെ വേട്ടയാടാറുണ്ട്.
ഏകദേശം ഇതുപോലൊരു സംഭവം പിന്നീടും ഉണ്ടായി,എന്ടെ മനസിനെ ഇതിലും ആഴത്തി മുറിവേല്‍പ്പിച്ച ആ സംഭവം ഇനിയൊരിക്കല്‍ എഴുതാം.രന്ടും എഴുതണം എന്നു കരുതിയിരുന്നതാണ് പക്ഷെ മനസിനു എന്തോ ഒരു വിഷമം, ആദിവസങള് മുന്നില്‍ തെളിയുന്നപോലെ.
അദ്ദേഹം ഇപ്പോള്‍ എവിടെയായിരിക്കും,ജീവിച്ചിരിപ്പുണ്ടാകുമോ,ഉണ്ടെങ്കില്‍ എന്നെ ഓര്‍ക്കുന്നുണ്ടാകുമോ.ഒരിക്കലെങ്കിലും എനിക്കു അദ്ദേഹത്തിണ്ടെ കാല്‍തൊട്ട് അനുഗ്രഹം വാങണമെന്നുണ്ട്.മനസുകൊണ്ട് ഞാന്‍ ഒരുപാട് വട്ടം ചെയ്തതാണ്.
ജന്മാന്തരങളില് എവിടെയെങ്കിലും വച്ച് ഞാന്‍ അദ്ദേഹത്തെ കാണുമായിരിക്കും
Subscribe to:
Posts (Atom)